Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade Agreement

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു; ഇന്ത്യൻ പ്രഫഷണലുകൾക്ക് 5000 വീസകൾ

ന്യൂഡൽഹി: വ്യാപാര സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ വൻ മുന്നേറ്റത്തിന് ഈ കരാർ വഴിയൊരുക്കും.

ഇന്ത്യൻ പ്രഫഷണലുകൾക്കായി വർഷം തോറും 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസിലൻഡ് അനുവദിക്കും. ഐടി, എൻജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കു പുറമെ യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീത അധ്യാപകർ എന്നിവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദവും പഠനശേഷം മൂന്നു മുതൽ നാലു വർഷം വരെ അവിടെ ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ യുവാക്കൾക്കായി വർഷം തോറും 1,000 'വർക്കിംഗ് ഹോളിഡേ' വിസകളും അനുവദിക്കും. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100% നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഇതു വലിയ കരുത്താകും.

അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ക്ഷീരകർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാൽ, തൈര്, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങളെ കരാറിന്‍റെ പരിധിയിൽനിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില കാർഷിക ഉത്പന്നങ്ങൾക്കും (ഉള്ളി, കടല തുടങ്ങിയവ) നികുതി ഇളവ് നൽകിയിട്ടില്ല.

 

National

ഇന്ത്യ-ഇയു കരാർ; മറുപടി ട്രംപിനും ചൈനയ്ക്കും

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും സ്വതന്ത്ര വ്യാപാര കരാർ.

അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ- ഇയു നയതന്ത്ര ബന്ധം സഹായകമാകുമെന്നാണു പ്രതീക്ഷ.

ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ളതടക്കം ട്രംപിന്‍റെ നടപടികളാണ് ഇന്ത്യ-ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.

ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദന മേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.

National

ചരിത്രപരമായ ചുവടുവ‍യ്പ്; ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാർ ഇന്ന്

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിർണയക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ന് ഒപ്പിടും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഹൈദരാബാദ് ഹൗസിലാണ് ചർച്ച. ഉച്ചയ്ക്ക് ഒന്നരയോടെ സംയുക്ത വാർത്താ സമ്മേളനം നടക്കും. വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.

പ്രധാന സവിശേഷതകൾ

കരാർ സാധ്യമായാൽ വിപണിയിൽ വമ്പൻ കുതിപ്പാണുണ്ടാകുക. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ് വഴി പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തുറ്റ ബന്ധം സ്ഥാപിക്കുന്നതാകും കരാർ. യൂറോപ്യൻ യൂണിയന്‍റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷണലുകൾക്കും യൂറോപ്പിലേക്കു കൂടുതൽ എളുപ്പത്തിൽ കുടിയേറാനും ജോലി ചെയ്യാനും സാധിക്കുന്ന "മൊബിലിറ്റി പാർട്ണർഷിപ്' കരാറിലും ഇന്നു തീരുമാനമുണ്ടാകും. ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കും.

ഇരട്ടിയാകും

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.

ചരിത്രപ്രാധാന്യം

2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.

Kerala

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനം: ജർമൻ കോണ്‍സൽ ജനറൽ

തിരുവനന്തപുരം: ഈ വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന് അന്തിമതീരുമാനമാകുമെന്ന് ജർമനി പ്രതീക്ഷിക്കുന്നതായി കർണാടകയിലെയും കേരളത്തിലെയും ജർമൻ കോണ്‍സൽ ജനറൽ അഹിം ബർകർട്ട്. ജർമൻ ഐക്യദിന പരിപാടിയിൽ അതിഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ജർമനിയും തമ്മിൽ നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ബന്ധം ഈ വർഷാവസാനത്തോടെ ഇന്തോ യൂറോപ്യൻ സ്വതന്ത്രവ്യാപാര കരാർ അന്തിമമാക്കാനുള്ള സന്നദ്ധതയാണ് കാണിക്കുന്നതെന്ന് അഹിം ബർകർട്ട് പറഞ്ഞു.

യുഎൻ ചാർട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇരു രാജ്യങ്ങളും ഐക്യത്തിലാണെന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൊയ്ഥെ സെന്‍റർ തിരുവനന്തപുരം ഡയറക്ടറും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗൊയ്ഥെ സെന്‍റർ ചെയർമാൻ ജി. വിജയരാഘവൻ സ്വാഗതം പറഞ്ഞു.

ജർമൻ മോഡൽ പാർലമെന്‍റിലെ വിജയികൾക്ക് അഹിം ബർകർട്ട് പുരസ്കാരം നൽകി. തുടർന്ന് മ്യൂണിക്ക് ആസ്ഥാനമായ ബക്ക് റോജർ സൈഡ്ട്രാക്കേഴ്സ് അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.

Latest News

Corehub Up